ആളുമാറി യുവാവിനെ ആക്രമിച്ച കേസ്‌; പ്രതി പിടിയിൽ

ആഷിക്


കരുനാഗപ്പള്ളി   യുവാവിനെ ആളുമാറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്നയാളെ പൊലീസ് പിടികൂടി.  കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര കോഴിക്കോട് മേക്ക് ആഷിക് മൻസിലിൽ ആഷിക് (23)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം.  കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് സ്വദേശികളായ യുവാക്കളെയാണ് ആളുമാറി ആക്രമിച്ചത്. സംഘത്തിലെ ഒമ്പതുപേരെ ആക്രമണംനടന്ന രാത്രിയിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയിരുന്നു. മൂന്നാംപ്രതിയായ ആഷിക് സുഹൃത്തിന്റെ സഹായത്തോടെ ഒളിവിൽ പോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാട്ടിലെത്തിയശേഷം തിരികെ ചെന്നൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി കൊല്ലം സിറ്റി പൊലീസ് കമീഷണർ ടി നാരായണന് വിവരം ലഭിക്കുകയും തുടർന്ന്‌ പൊലീസ അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു. അക്രമിസംഘത്തിലെ സുഹൈൽ എന്നയാളുടെ കാമുകിയെ കരുനാഗപ്പള്ളി പുള്ളിമാൻ സ്വദേശിയായ യുവാവ് ഫോണിൽ വിളിച്ചതിനെ തുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ഫോണിൽ വിളിച്ച യുവാവിനെ ആക്രമിക്കണമെന്ന ലക്ഷ്യത്തോടെ കാത്തുനിന്ന സംഘം അതുവഴി സ്‌കൂട്ടറിൽ വന്ന അലി മുഹമ്മദിനെയും സുഹൃത്തുക്കളെയും ആളുമാറി ആക്രമിക്കുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ജയശങ്കർ, എഎസ്ഐമാരായ ഷാജിമോൻ, നന്ദകുമാർ, സിപിഒമാരായ ഹാഷിം, സലിം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. Read on deshabhimani.com

Related News