വയലിലും തമിഴ്‌പെണ്ണുങ്ങൾ ഉഷാർ
ചെറുവത്തൂർ നിർമാണമേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ സാനിധ്യം ഇപ്പോൾ നിത്യ കാഴ്‌ചയാണ്. എന്നാൽ വീട്ടുപറമ്പിലും വയലിലും പുതിയ കൃഷിമാതൃക തീർക്കുകയാണ് തമിഴ്‌നാട്ടിൽ നിന്നെത്തിയ യുവതികൾ. രണ്ടാഴ്‌ച മുമ്പേ സേലത്ത് നിന്നും ചെറുവത്തൂരെത്തിയവരാണ് ഇവർ. തൊഴിൽ തേടിയിറങ്ങിയ ഇവർക്ക് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല. പാടത്ത് ഞാറുനടൽൽ, വീട്ടുപറമ്പിലെ ജോലികൾ എന്നിവിടങ്ങളിലെല്ലാം ഇവർ സജീവമായി. എല്ലാത്തിലും പ്രാപ്‌തിയുള്ള ഈ സ്‌ത്രീകളെ തേടി, ജോലി ഇങ്ങോട്ട് വരികയാണ്. രാവിലെ കൃത്യ സമയത്ത് തന്നെ തൊഴിലിടങ്ങളിൽ എത്തും. വൈകിട്ടുവരെ സജീവമായി പണിയും. കരാർ തുക പറഞ്ഞ് ഉറപ്പിച്ചാണ് ഏറ്റെടുക്കുക. Read on deshabhimani.com