ഓർമകളിലെ ‘5 സിബിഐ'ക്കാലം

സിബിഐ 5 ദ ബ്രെയിൻ തിരക്കഥാകൃത്ത്‌ എസ്‌ എൻ സ്വാമിയെ ജോർജ്‌ ഓണക്കൂർ ആദരിക്കുന്നു. 
നിർമാതാവ്‌ സ്വർഗചിത്ര അപ്പച്ചൻ, കെ മധു‌, മുകേഷ്, സായ്‌കുമാർ ‌എന്നിവർ സമീപം


തിരുവനന്തപുരം  1988ലെ ഒരു സിബിഐ ഡയറിക്കുറിപ്പുമുതൽ സിബിഐ പരമ്പരയിലെ ഓരോ സിനിമയും നൽകിയ അനുഭവങ്ങളും ഓർമകളും പങ്കുവച്ച്‌ താരങ്ങൾ. സിബിഐയുടെ അഞ്ചാം വരവെന്ന ചരിത്രമുഹൂർത്തത്തിൽ അ ണിയറ പ്രവർത്തകരെ ആദരിക്കാൻ തിരുവനന്തപുരം പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച ചടങ്ങിലാണ്‌ അഭിനേതാക്കളും മറ്റു പ്രവർത്തകരും ഓർമകൾ പങ്കുവച്ചത്‌. മമ്മൂട്ടിയും ജഗതി ശ്രീകുമാറും ഓൺലൈനിൽ പങ്കെടുത്തു. എഴുത്തുകാരൻ ജോർജ്‌ ഓണക്കൂർ ഉദ്‌ഘാടനം ചെയ്തു. സിനിമയുടെ തിരക്കഥാകൃത്ത്‌ എസ്‌ എൻ സ്വാമിയും ജഗതി ശ്രീകുമാറും തന്റെ വിദ്യാർഥികളായിരുന്നുവെന്നത്‌ അഭിമാനമേകുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. സിനിമയെ ആസൂത്രിതമായി ഇകഴ്‌ത്തിക്കാട്ടാനുള്ള ശ്രമം നടന്നിരുന്നു.   എന്നാൽ, "സിബിഐ 5 ദ ബ്രെയിൻ' തിയറ്ററുകളിൽ നിറഞ്ഞോടുകയാണെന്ന്‌ സംവിധായകൻ കെ മധുവും എസ്‌ എൻ സ്വാമിയും പറഞ്ഞു.    മുകേഷ്‌, സായ്‌കുമാർ, നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ, പ്രൊഡക്‌ഷൻ കൺട്രോളർ അരോമ മോഹൻ എന്നിവരും സംസാരിച്ചു. സിനിമയുടെ ഭാഗമായ ഏരെയും പൊന്നാട അണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു.  യാന ആശുപത്രി സ്‌പോൺസർ ചെയ്യുന്ന പ്രസ്‌ക്ലബ്‌ ഇന്റർ മീഡിയ ഫുട്‌ബോൾ മത്സരത്തിന്റെയും ലോർഡ്‌സ്‌ ആശുപത്രി സ്‌പോൺസർ ചെയ്യുന്ന ക്രിക്കറ്റ്‌ മത്സരത്തിന്റെയും ലോഗോ പ്രകാശിപ്പിച്ചു. ഡോ. വിവേക്‌ പോൾ, ജിഎം ജോബി വി ചാണ്ടി, ഹരീഷ്‌ ഹരിദാസ്‌ എന്നിവരും പ ങ്കെടുത്തു. Read on deshabhimani.com

Related News