സാഹിത്യോത്സവങ്ങൾ ഭക്ഷ്യമേളയായി മാറി: എൻ എസ് മാധവൻ

സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്‌തകോത്സവം എൻ എസ്‌ മാധവൻ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ > സാഹിത്യോത്സവങ്ങൾഭക്ഷ്യമേളയായി മാറിയതായി എഴുത്തുകാരൻഎൻഎസ് മാധവൻപറഞ്ഞു. ഇക്കാര്യം എം ടിയും അടുത്തിടെ പറയുകയണ്ടായി. നഷ്‌ടപ്പെടുന്ന സാഹിത്യോത്സവങ്ങൾതിരിച്ചുപിടിക്കാൻ  പുസ്‌തകോത്സവങ്ങൾക്ക്‌ കഴിയണം. കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്‌തകോത്സവം തൃശൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാർക്ക്‌ തൊഴിൽ നഷ്‌ടപ്പെടുന്ന സ്ഥിതിയാണ്‌. വായന കുറഞ്ഞുവരികയാണ്‌.  ദൃശ്യങ്ങളിലേക്ക്‌ കണ്ണുകൾ  പായുന്നു.  എഴുത്തുകാരുടെ ചിന്തയ്‌ക്കും മനനത്തിനും അന്തരീക്ഷം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അധ്യക്ഷനായി.  ടി എൻ പ്രതാപൻ എംപി,  മേയർ എം കെ വർഗീസ്,  കലക്‌ടർ ഹരിത വി കുമാർ എന്നിവർ വിശിഷ്‌ടാതിഥികളായി. പുസ്‌തകോത്സവത്തിന്റെ ഔദ്യോഗിക ബുള്ളറ്റിൻ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, നിർവാഹകസമിതിയംഗം വിജയലക്ഷ്മിക്കു നൽകി പ്രകാശനം ചെയ്‌തു. സംഗീതനാടക അക്കാദമി  സെക്രട്ടറി കരിവെള്ളൂർ മുരളി,   സാഹിത്യ  അക്കാദമി സെക്രട്ടറി സി പി  അബൂബക്കർ,  മാനേജർ ജെസി  ആന്റണി എന്നിവർ സംസാരിച്ചു. സ്കേപ്സ്- സിറ്റി സ്കെച്ചസ് എന്ന ചിത്രപ്രദർശനം മദനൻ ഉദ്ഘാടനം ചെയ്‌തു. ഡോ. എം എൻ വിനയകുമാർ അധ്യക്ഷനായി.  വിനയ് ലാൽ, ഒ രാധിക, കുട്ടി എടക്കഴിയൂർ, ടി കൃഷ്‌ണകുമാർ, പി കെ. ശാന്ത  എന്നിവർ സംസാരിച്ചു.  കെ ജെ  ചക്രപാണി സിനിമയും കർണാടകസംഗീതവും എന്ന സംഗീതപരിപാടി അവതരിപ്പിച്ചു. ശനിയാഴ്‌ച രാവിലെ  കലാമത്സരങ്ങളും ചിത്രരചനാ മത്സരവും നടക്കും. വൈകിട്ട്‌ 4.30ന്‌ എന്തുകൊണ്ട്‌ ഗാന്ധിജി? രാഷ്‌ട്രീയത്തിന്റെ നൈതികാടിസ്ഥാനങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും. കെ ഇ എൻ ഉദ്‌ഘാടനം  ചെയ്യും. വൈകിട്ട്‌ ആറിന്‌ തൃശൂർ കരിന്തലക്കൂട്ടം നാടൻപാട്ടുകളും കലകളും അവതരിപ്പിക്കും.  തുടർദിവസങ്ങളിൽ  കലാമത്സരങ്ങളും സെമിനാറുകളും നാടകങ്ങളും സംഗീതപരിപാടികളും അരങ്ങേറും. Read on deshabhimani.com

Related News