പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു ; യൂത്ത് ലീഗ്‌ പ്രവർത്തകനായ 
ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ



മലപ്പുറം പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ കേരള ബാങ്ക് മലപ്പുറം ശാഖാ ജീവനക്കാരനും മുസ്ലിം യൂത്ത് ലീ​ഗ് പ്രവർത്തകനുമായ യുവാവ്‌ അറസ്‌റ്റിൽ. മലപ്പുറം കോഡൂർ ഉമ്മത്തൂർ സ്വദേശി ഒറ്റകത്ത് സെയ്ദ് അലി അക്‌ബർഖാൻ (39)ആണ്‌  അറസ്‌റ്റിലായത്‌. ഇയാളുടെ സുഹൃത്തും കുട്ടിയുടെ ഉമ്മയുമായ തിരുവനന്തപുരം സ്വദേശിനിയെയും മലപ്പുറം വനിതാ പൊലീസ് അറസ്റ്റ്ചെയ്തു. ബാങ്കിലെ ട്രെയിനിങ് സെന്റർ ജീവനക്കാരിയായ ഇവരാണ്‌ പീഡനത്തിന്‌ സൗകര്യമൊരുക്കിയതെന്ന്‌ പൊലീസ്‌ പറഞ്ഞു.   അലി അക്‌ബർഖാനെ ഉമ്മത്തൂരിലെ ബന്ധുവീട്ടിൽനിന്നും യുവതിയെ എറണാകുളത്തെ വനിതാ ഹോസ്റ്റലിൽനിന്നുമാണ് അറസ്‌റ്റ്‌ ചെയ്‌തത്‌.  2021 നവംബറിലും ഡിസംബറിലും കുട്ടിയെ ബാങ്കിലും കാറിലുംവച്ച് പ്രതി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുട്ടി പഠിക്കുന്ന തിരുവനന്തപുരത്തെ സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. ചൈൽഡ് ലൈൻ റിപ്പോർട്ടിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. തുടരന്വേഷണത്തിന്  മലപ്പുറത്തേക്ക്  കൈമാറി. യുവതി ജോലി ആവശ്യാർഥം മലപ്പുറത്താണ് താമസം. കുട്ടി ഇടയ്‌ക്ക് ഇവിടെ വരാറുണ്ട്. യുവതി  അലി അക്‌ബർഖാനുമായി അടുപ്പത്തിലായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. പഴയ മലപ്പുറം ജില്ലാ ബാങ്ക് കോ ഓപറേറ്റീവ് എംപ്ലോയീസ് ഓർ​ഗനൈസേഷൻ‌ ജനറൽ സെക്രട്ടറിയാണ് പ്രതി. ഇയാളെ മലപ്പുറം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ടിനുമുന്നിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ശനിയാഴ്ച റിമാൻഡ്ചെയ്‌തിരുന്നു. Read on deshabhimani.com

Related News