യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; കണ്ണൂരിൽ ലീഗ് നേതാവിന്റെ മകനടക്കം 3 പേര്‍ അറസ്‌റ്റിൽ
മട്ടന്നൂര്‍ > യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മുസ്ലിംലീഗ് നേതാവിന്റെ മകനടക്കം മൂന്നുപേര്‍ റിമാൻഡില്‍. പാലോട്ടുപള്ളി സ്വദേശികളായ ഷമ്മാസ്, റഹീം, ഷബീർ എന്നിവരാണ് കർണാടകത്തില്‍ അറസ്റ്റിലായത്. കുടക് ജില്ലയിലെ നാപ്പോക്കിലാണ് സംഭവം. നവമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രതികൾ ബലമായി കാറിൽകയറ്റി കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളംവച്ചതിനെത്തുടര്‍ന്ന് നാട്ടുകാർ ഓടിക്കൂടി പൊലീസിനെ വിവരമറിയിച്ചു. നാപ്പോക്ക് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മട്ടന്നൂരിലെ മുസ്ലിംലീഗ് മണ്ഡലം നേതാവ് ഇ പി ഷംസുദ്ദീന്റെ മകനാണ് ഷമ്മാസ്. ഖത്തറിൽ സ്വര്‍ണവ്യാപാരിയായ യമൻ സ്വദേശിയെ കഴുത്തറുത്തുകൊന്ന കേസിലും ഇയാൾ പ്രതിയാണ്. Read on deshabhimani.com