വിഴിഞ്ഞത്ത്‌ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്‌; 14 വയസുകാരിയുടെ ദുരൂഹമരണത്തിലും അന്വേഷണം



കോവളം > വിഴിഞ്ഞം മുല്ലൂരിൽ വയോധിക കൊല്ലപ്പെട്ടതിന് പിന്നാലെ ഒരു വർഷം മുമ്പ് കോവളത്ത് 14 വയസുകാരിയായ വിദ്യാർഥിനി മരിച്ച സംഭവത്തിലും വഴിത്തിരിവെന്ന് സൂചന. കോവളം പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹത മാറ്റാൻ മുല്ലൂരിൽ ശാന്തകുമാരിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ റഫീക്കയെയും മകനെയും സുഹൃത്തിനെയും കൂടുതൽ ചോദ്യം ചെയ്യും. മുട്ടയ്ക്കാട് ചിറയിൽ ചരുവിളയിലെ പതിനാലു കാരിയുടെ ദുരൂഹമരണമാണ് വീണ്ടും അന്വേഷിക്കുന്നത്. മരിച്ച കുട്ടിയുടെ വീടിനോട് ചേർന്നുള്ള വാടക വീട്ടിൽ റഫീക്ക ബീവിയും മകനും രണ്ട് വർഷത്തോളം താമസിച്ചിരുന്നു.   Read on deshabhimani.com

Related News