ഫെയ്‌സ്‌ബുക്കിൽ ആത്മഹത്യ സൂചന; 
ഒരു മണിക്കൂറിൽ മരണം

ലോറിയിലിടിച്ച് പ്രകാശ് ദേവരാജന്റെ കാർ തകർന്ന നിലയിൽ


ആറ്റിങ്ങൽ > മാമത്ത് ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ച് കയറ്റി മകനോടൊപ്പം ആത്മഹത്യ ചെയ്‌ത പ്രകാശ് ദേവരാജൻ അപകടത്തിന് ഒരു മണിക്കൂർമുമ്പ്‌ ഫെയ്‌സ്ബുക്കിൽ ആത്മഹത്യ സൂചന നൽകിയിരുന്നു. തന്റെ മരണത്തിന് ഉത്തരവാദികളായവർക്ക്‌ പരമാവധി ശിക്ഷ വാങ്ങി നൽകണം എന്ന അടിക്കുറിപ്പോടെ അഞ്ചുപേരുടെ ചിത്രമാണ്‌ ദേവരാജൻ പോസ്റ്റ് ചെയ്‌തത്‌.   പ്രകാശിന്റെ കാറിൽനിന്ന്‌ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ തന്റെയും മകന്റെയും മരണത്തിൽ ഭാര്യയുടെയും നാലു സുഹൃത്തുക്കളുടെയും പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ വിശദമാക്കിയിട്ടുണ്ട്‌. "അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ...' എന്ന്‌ മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ദൂരെ നക്ഷത്രങ്ങൾക്കിടയിൽ ഇരുന്ന് തങ്ങൾ എല്ലാം കാണുമെന്നും മകളോട്‌ പറയുന്നുണ്ട്.   തങ്ങളുടെ മരണത്തിന് കാരണം ഭാര്യയും സുഹൃത്തുക്കളുമാണ്‌. തന്നെയും മക്കളെയും ഇവർ മാനസികമായി പീഡിപ്പിക്കുന്നതായും ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനാക്കിയെന്നും കുറിപ്പിൽ പറയുന്നു. ഇവർക്കതിരെ നിയമനടപടി സ്വീകരിക്കണമെന്നും തന്റെയും മകൻ ശിവദേവിന്റെയും മരണമൊഴിയാണിതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. Read on deshabhimani.com

Related News