കോവളത്തെ വിദേശവനിതയുടെ കൊലപാതകം: രണ്ടുപ്രതികളും കുറ്റക്കാർ, ശിക്ഷാവിധി തിങ്കളാഴ്‌ച‌



തിരുവനന്തപുരം> കോവളത്ത് വിദേശവനിതയെ കൊലപ്പെടുത്തിയ  കേസിൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. കോവളം വാഴമുട്ടം സ്വദേശികളായ ഉദയൻ, കെയർടേക്കർ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്‌ച വിധിക്കും. 2018 മാർച്ച് 14നാണ് പോത്തൻകോട്ടെ ആയുർവേദ റിസോർട്ടിൽനിന്ന് ലാത്വിയൻ സ്വദേശിയായ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സഹോദരിക്കൊപ്പം ചികിത്സയ്‌ക്കെത്തിയ യുവതിയുടെ മൃതദേഹം 36 ദിവസങ്ങൾക്കു ശേഷം പൊന്തക്കാടിൽ നിന്നാണ് കണ്ടെത്തിയത്. Read on deshabhimani.com

Related News