കൊച്ചി വാട്ടർ മെട്രോ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്‌തു



കൊച്ചി > ജലമെട്രോയുടെ ആദ്യപാതയും ടെർമിനലുകളും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. പേട്ടയിൽ നിർമാണം പൂർത്തിയായ പനംകുറ്റി പുതിയ പാലം, കനാൽ നവീകരണ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. വൈറ്റില ജലമെട്രോ ടെർമിനലിൽ നടന്ന ചടങ്ങിൽ മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. ജലമെട്രോയുടെ വൈറ്റിലമുതൽ കാക്കനാട് ഇൻഫോ പാർക്കുവരെയുള്ള പാതയാണ്‌ ഉദ്ഘാടനം ചെയ്‌തത്. മാർച്ചിൽ ജലമെട്രോ ജനങ്ങൾക്ക്‌ തുറന്നുകൊടുക്കും. 78.6 കിലോമീറ്ററിൽ 15 പാതകളിലാണ്‌ സർവീസ്. 38 സ്റ്റേഷനുണ്ട്‌. 678 കോടിയാണ് പദ്ധതിച്ചെലവ്. പേട്ട–എസ്എൻ ജങ്‌ഷൻ മെട്രോ നിർമാണത്തിന്റെ ഭാഗമായാണ്‌ പനംകുറ്റി പാലം നിർമിച്ചത്‌. തേവര–പേരണ്ടൂർ കനാൽ ഉൾപ്പെടെ നഗരത്തിലെ കനാലുകൾ പുനരുദ്ധരിച്ച്‌ ഗതാഗതയോഗ്യമാക്കുകയാണ്‌ ലക്ഷ്യം. 1500 കോടി രൂപ ചെലവഴിച്ച്‌ സംയോജിത നഗരനവീകരണ, ജലഗതാഗത പദ്ധതിയിൽപ്പെടുത്തിയാണ്‌ കനാലുകൾ നവീകരിക്കുന്നത്. Read on deshabhimani.com

Related News