കാറിൽ യുവതിയുമായി സഞ്ചരിച്ചത്‌ 45 മിനിറ്റോളം; ബിയറിൽ ലഹരി പദാർത്ഥം കലർത്തിയതായി സംശയം



കൊച്ചി > ബാറിൽ കുടിക്കാൻ നൽകിയ ബിയറയിൽ പൊടി രൂപത്തിലുള്ള ലഹരി പദാർത്ഥം കലർത്തിയതായി സംശയിക്കുന്നുവെന്ന്‌ ഓടുന്ന കാറിൽ ബലാത്സംഗത്തിനിരയായ കാസർകോട്‌ സ്വദേശിനി. ബാറിൽ കൊണ്ടുപോയത് രാജസ്ഥാൻ സ്വദേശിനിയായ സുഹൃത്ത് ഡിമ്പിൾ ലാമ്പയാണെന്നും ഇവർ പൊലീസിന്‌ മൊഴി നൽകി. അവശയായ തന്നോട് യുവാക്കളുടെ കാറിൽ കയറാൻ പറഞ്ഞത്‌ ഡിമ്പിളാണ്‌. ഈ സമയം ഡിമ്പിൾ കാറിൽ കയറാതെ മാറി നിന്നതായും യുവതി മൊഴി നൽകി.  ഭയം കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും പ്രതികളെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും മോഡൽ മൊഴി നൽകിയിട്ടുണ്ട്. പ്രതികളായ മൂന്ന് യുവാക്കളും രാജസ്ഥാൻ സ്വദേശിനിയുടെ സുഹൃത്തുക്കളാണെന്നും കാസർകോട് സ്വദേശിനിയെ ചതിയിൽ പ്പെടുത്തുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. 45 മിനിറ്റോളമാണ് ഓടുന്ന കാറിൽ യുവതിയുമായി ഇവർ സഞ്ചരിച്ചത്‌. സഞ്ചരിക്കുന്നതിനിടെ യുവതിയെ മൂന്നു പേരും പീഡിപ്പിച്ചു. ഇതിനു ശേഷം തിരികെ ബാറിലെത്തിയ ശേഷം പ്രതികളിലെ ഒരാളുടെ കാറിൽ ഡിമ്പിൾ കയറി. ശേഷം രാത്രിയോടെ കാക്കനാട്‌ ഇൻഫോപാർക്കിന്‌ അടുത്തുള്ള ഓയോ ഹോട്ടലിൽ പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതികൾ കൊണ്ടു വിടുകയായിരുന്നു. Read on deshabhimani.com

Related News