കാഞ്ഞങ്ങാട് യുവതിയെ കുത്തിക്കൊന്നു; പ്രതി പൊലീസ്‌ സ്‌റ്റേഷനിലെത്തി കീഴടങ്ങി



കാഞ്ഞങ്ങാട് > കാഞ്ഞങ്ങാട്‌ ലോഡ്‌ജ്‌മുറിയിൽ ബ്യുട്ടീഷനായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ്‌ പൊലീസ്‌ സ്‌റ്റേഷനിൽ കീഴടങ്ങി. കാസർകോട്‌ പഴയ ബസ്‌സ്‌റ്റാൻഡിലെ ബ്യുട്ടീഷൻ  ഉദുമ മുക്കുന്നോത്തെ പി ബി ദേവികയാ (35) ണ് കൊല്ലപ്പെട്ടത്‌.  ബോവിക്കാനത്തെ ‘കൈലാസം’ ഹൗസിൽ സതീശനെ (40) ഹൊസ്‌ദുർഗ്‌ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയകോട്ട മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ ലോഡ്‌ജിൽ ചൊവ്വ  വൈകിട്ട്‌ നാലിനാണ്‌ സംഭവം. മേക്കപ്പ്‌ ആർടിസ്റ്റായ സതീശൻ  രണ്ടാഴ്‌ചയായി ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ചുവരികയാണ്. ചൊവ്വാഴ്‌ചയാണ്‌ ദേവിക ലോഡ്‌ജിലെത്തിയതെന്ന് നടത്തിപ്പുകാർ പറഞ്ഞു. കൊലപാതകത്തിനുശേഷം  വാതിൽപൂട്ടി തൊട്ടടുത്ത ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി കീഴടങ്ങുകയായിരുന്നു. പൊലീസ്, ഫോറൻസിക് വിദഗ്ധർ എന്നിവർ ലോഡ്‌ജിലെത്തി പരിശോധന  നടത്തി. സതീശനെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി  പി ബാലകൃഷ്‌ണൻ, സിഐ കെ പി ഷൈൻ എന്നിവർ ചോദ്യം ചെയ്യുകയാണ്‌. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന്‌ പൊലീസ് പറഞ്ഞു. സതീശന്‌ ഭാര്യയും ഒരുകുട്ടിയുമുണ്ട്. Read on deshabhimani.com

Related News