വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവ്: തിരുത്തണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി



കൊച്ചി>  കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്താന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മൂന്നാഴ്ചക്കകം തെറ്റ് തിരുത്തി നല്‍കണം. സര്‍ട്ടിഫിക്കറ്റിലെ തീയതിയും വാക്‌സിന്‍ കേന്ദ്രവും തെറ്റായി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആലുവ സ്വദേശി കെ പി ജോണും ഭാര്യ സാലിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.  പിഴവ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും തിരുത്താന്‍ നടപടി എടുക്കുന്നുണ്ടെന്നും ഡിഎംഒ അറിയിച്ചു. രണ്ടാം ഡോസ് സര്‍ട്ടിഫിക്കറ്റില്‍ തീയതിയും വാക്‌സിന്‍ കേന്ദ്രവും മാറിപ്പോയെന്നായിരുന്നു പരാതി. രണ്ടാം ഡോസ് ഏപ്രില്‍ മാസത്തില്‍ ആലുവയിലാണ് എടുത്തതെന്നും എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ ജൂലൈയില്‍ എറണാകുളത്ത് എടുത്തെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റിലെ പിഴവ് വിദേശത്തുള്ള മക്കളെ സന്ദര്‍ശിക്കാന്‍ തടസമാവുന്നുണ്ടെന്നും ബോധിപ്പിച്ചു.   Read on deshabhimani.com

Related News