മുത്തച്ഛനും ചെറുമകനും കുളത്തില്‍ വീണ് മരിച്ചു

പുളിന്താനത്ത് കുളത്തില്‍ വീണ് മരിച്ച ജോര്‍ജ്, ജെറിന്‍


പോത്താനിക്കാട്> മുത്തച്‌ഛനും ചെറുമകനും കുളത്തില്‍ വീണ് മരിച്ചു. പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോര്‍ജ് (78), ചെറുമകന്‍ ജെറിന്‍ (13) എന്നിവരാണ് മരിച്ചത്. ജെറിന്‍ പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാവിലെ പത്തോടെ ഇരുവരും കൃഷിയിടത്തില്‍ പുല്ലിന് മരുന്നടിക്കാന്‍ പോയതായിരുന്നു. ഓണ്‍ലൈന്‍ ക്ലാസ് ഉണ്ടായിരുന്ന ജെറിന്‍ ഉച്ചയായിട്ടും തിരികെയെത്താത്തതോടെ നടത്തിയ അന്വേഷണത്തിലാണ് കുളക്കരയില്‍ ചെരുപ്പ് കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാടത്തിനോട് ചേര്‍ന്ന് എട്ടടി താഴ്ചയുള്ള ചെളി നിറഞ്ഞ കുളത്തില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. കല്ലൂര്‍ക്കാട് ഫയര്‍ സ്റ്‌റേ‌‌ഷനില്‍ നിന്നും അസിസ്റ്റന്റ് സ്റ്‌റേഷന്‍ ഓഫീസര്‍ സി പി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പകല്‍ 2.45 ഓടെയാണ് മൃതദേഹങ്ങള്‍ കരക്കെത്തിച്ചത്. ജെറിന്‍ കുളത്തില്‍ വീഴുന്നത് കണ്ട് ജോര്‍ജ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേരും ചെളിയില്‍ അകപ്പെട്ട് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം വെള്ളി നാലിന് പുളിന്താനം സെന്റ് ജോണ്‍സ് ബസ്‌ഫാഗെ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍. ജെറിന്റെ പിതാവ് സന്തോഷ് പോത്താനിക്കാട് ടൗണിലെ വ്യാപാരിയാണ്. മാതാവ്: തൃക്കളത്തൂര്‍ ആലയ്ക്കല്‍ സ്മിത. സഹോദരങ്ങള്‍: റോഹന്‍, ജെറോണ്‍. ജോര്‍ജിന്റെ ഭാര്യ: ചാത്തമറ്റം വെള്ളാങ്കണ്ടത്തില്‍ സാറാമ്മ (റിട്ട. അധ്യാപിക). മകള്‍: സ്മിത (യുഎസ്എ). മരുമകന്‍: വാളകം മൂത്തേടത്ത് ജോസണ്‍ (യുഎസ്എ). പോത്താനിക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.   Read on deshabhimani.com

Related News