പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ പിടിയിൽ



വടക്കേക്കര>  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെപെട്ടശേഷം തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ പൊലീസ് പിടിയിലായി. കാസർകോട് കാഞ്ഞിരപ്പൊയ്യ പെരളത്ത് അശോകൻ (30), വാണിമൂലമൊട്ട തൈവളപ്പിൽ മഞ്ജുനാഥ് (28) എന്നിവരാണ്‌ അറസ്‌റ്റിലായത്.  അശോകൻ മറ്റൊരു പേരിൽ പെൺകുട്ടിയുമായി ചാറ്റിങ് നടത്തുന്നതു പതിവായിരുന്നു. ഇയാൾ നിർബന്ധിച്ചതിനെത്തുടർന്നു വീടുവിട്ടിറങ്ങിയപ്പോഴാണ്‌ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി ലഭിച്ചതിനെത്തുടർന്ന് വടക്കേക്കര പൊലീസ് ഇൻസ്പെക്ടർ എം കെ മുരളിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്ടുനിന്നാണ്‌ ഇരുവരും പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു. Read on deshabhimani.com

Related News