അസഭ്യംപറഞ്ഞത്‌ ചോദ്യംചെയ്‌തയാൾ മർദനമേറ്റ്‌ മരിച്ചു



കായംകുളം> വീടിന് സമീപം മദ്യപിച്ച്‌ അസഭ്യം പറഞ്ഞത്‌ ചോദ്യംചെയ്‌തയാൾ മർദനമേറ്റ്‌ മരിച്ചു. പെരിങ്ങാല കൃഷ്‌ണാലയത്തിൽ കൊച്ചുനാണുവിന്റെ മകൻ കൃഷ്‌ണകുമാർ (45) ആണ്‌ മരിച്ചത്‌. ശനി രാത്രി 9.30നാണ്‌ സംഭവം. വീടിന്‌ മുന്നിലിരുന്ന്‌ മദ്യപിക്കുന്നതും അസഭ്യം പറഞ്ഞതും ചോദ്യംചെയ്‌തതോടെ ഒരുസംഘം ആളുകൾ കൃഷ്‌ണകുമാറിനെ വീട്ടിൽക്കയറി മർദിക്കുകയും വീട്ടിലുണ്ടായിരുന്ന ബൈക്ക്‌ തകർക്കുകയുമായിരുന്നെന്ന്‌ ബന്ധുക്കൾ പറഞ്ഞു. മർദനശേഷം സംഘം കൃഷ്‌ണകുമാറിനെ വീട്ടിൽനിന്ന്‌ വലിച്ചിറക്കി റോഡിലിട്ടു.  നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന്‌ കായംകുളം പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൃഷ്‌ണകുമാറിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതായി പൊലീസ്‌ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്‌റ്റഡിയിലെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം കായംകുളം താലൂക്ക് ഗവ. ആശുപത്രി മോർച്ചയിൽ. മാവേലിക്കര കുറത്തികാട്‌ വർക്ക്‌ഷോപ്പ്‌ നടത്തുകയാണ്‌ കൃഷ്‌ണകുമാർ. ഭാര്യ: ശരണ്യ. മക്കൾ: സൂര്യൻ, ആകാശ്.   Read on deshabhimani.com

Related News