സ്‌കൂട്ടറില്‍ ലോറി ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം



തൃശൂര്‍> സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകുന്നതിനിടെ വീട്ടുകാരുടെ കണ്‍മുന്നില്‍ വെച്ച് ലോറിയിടിച്ച വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വിയ്യൂര്‍ പവര്‍ സ്റ്റേഷന് സമീപം മമ്പാട് പരേതനായ രാമകൃഷ്ണന്റെ മകള്‍ റെനീഷ (22) യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30 നായിരുന്നു അപകടം. വീട്ടില്‍നിന്ന് സ്‌കൂട്ടറില്‍ റോഡിലേക്ക് കയറുന്നതിനിടെ ചരക്ക് ലോറി ഇടിക്കുകയായിരുന്നു. ദേഹത്തുകൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ റെനീഷ മരിച്ചതായി നാട്ടുകാര്‍ പറഞ്ഞു. തൃശൂരില്‍ നിന്ന് അരി കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.  വിയ്യൂര്‍ പൊലീസ് കേസെടുത്തു. കലിക്കറ്റ് സര്‍വകലാശാല അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററില്‍ എം ബി എ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് വിദ്യാര്‍ത്ഥിനിയാണ് റെനീഷ.  അമ്മ: സുനിത (വീടിനോട് ചേര്‍ന്ന് വിയ്യൂരില്‍ ഫെയ്‌സ് ടു ഫെയ്‌സ്  ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ്). സഹോദരി: റിഷ്‌ന സുമേഷ്. സ്വര്‍ണപണിക്കാരനായ അച്ഛന്‍ രാമകൃഷണന്‍ കോവിഡ് ബാധിച്ച് ഒരു വര്‍ഷം മുന്‍പാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. രാജസ്ഥാനില്‍ സൈനികനായി ജോലി ചെയ്യുന്ന സഹോദരി ഭര്‍ത്താവ് സുമേഷ്  എത്തിയതിനു ശേഷം വ്യാഴം സംസ്‌കാരം നടത്തും.   Read on deshabhimani.com

Related News