ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം അഞ്ച് ദിവസത്തിന് ശേഷം കണ്ടെത്തി



അടിമാലി> ദേവിയാർ പുഴയിൽ മീൻപിടിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെ പുഴയിൽ കാണാതായ ഒഴുവത്തടം കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിൽ (22) ന്റെ മൃതദേഹമാണ് അഞ്ച് ദിവസത്തിന് ശേഷം കണ്ടെത്തിയത്. ദേവിയാർ പുഴയുടെ ഭാഗമായ പതിനാലാംമൈൽ മഴുവൻമറ്റംപടി ഭാഗത്ത് നാലംഗ സംഘത്തൊടൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയ അഖിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർച്ചയായ അഞ്ച് ദിവസങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല. വ്യാഴം പുലർച്ചെയോടെ ഇരുമ്പുപാലം പന്ത്രണ്ടാംമൈൽ പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. അഖിൽ ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്ന് ഏകദേശം എട്ടു കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇടുക്കി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി. അമ്മ: ശാന്ത. ഭാര്യ: അതുല്യ. സഹോദരി: അശ്വതി.   Read on deshabhimani.com

Related News