‘മൂന്ന് ചങ്കുകൾ പോയി എനിക്കുള്ള നറുക്ക് നാളെ’ .. മരണത്തെ കുറിച്ച് എഫ്ബിയിൽ പോസ്റ്റിട്ട കവി പുലർച്ചെ മരിച്ചു



കൊച്ചി> ഉറ്റകൂട്ടുകാരുടെ മരണത്തെപ്പറ്റി ഫേസ്‌ബുക്കിൽ ഇന്നലെ കുറിപ്പെഴുതിയ കവിയും എഴുത്തുകാരനമായ ദത്തൻ ചന്ദ്രമതി പുലർച്ചെ മരിച്ചത് വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ. ദത്തൻ ചന്ദ്രമതി എന്ന സുനിൽ ദത്ത് (55)ആണ് മരിച്ചത്. പുലർച്ചെ നാലരയോടെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 12.50 ഓടെയാണ് തന്റെ  പ്രിയപ്പെട്ട സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ദത്തൻ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. തനിക്കുള്ള മരണത്തിന്റെ  ടോക്കൺ ചുട് അറിയുന്നുണ്ടെന്നും നാളെ നാളെ എന്ന് അനൗൺസ്മെൻറ് കേൾക്കുന്നപോലെയെന്നും പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി വാർഫ് സൂപ്രണ്ടൻ്റായിരുന്ന സുനിൽ എറണാകുളം അത്താണി സ്വദേശിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് യുസി കോളജ് ആലുവ ശ്മശാനത്തിൽ നടക്കും. ദത്തൻ ചന്ദ്രമതിയുടെ ഫേസ്ബുക്ക് കുറിപ്പ്: എനിക്കുള്ള ടോക്കൺ ചൂട് ന്റെ കട്ട ചങ്കുകൾ, മനു മാധവൻ,കുറത്തിയാടൻ, ദിനീഷ്. എവിടെ കൂടിയാലും വെള്ളമടിക്കും കവിത പാടും, തെറിവിളിക്കും അടിയുണ്ടാക്കും. പൗരസ്വാതന്ത്ര്യം , സ്ത്രീ,ദളിത് ഭരണകൂടം. വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. എന്നാലും വീട്ടിൽ എത്തിയോ എന്നു വിളിച്ചു ചോദിച്ചോട്ടെ കിടന്നുറങ്ങൂ. മനു മാധവൻ ഒന്നും പറയാതെ പോയി 2019 സെപ്റ്റംബറിൽ , കുറത്തി പുറകെ ഞെട്ടിച്ചു കൊണ്ട് 2021 ജനുവരിയിൽ അവനൊപ്പം കൂടി. ഇന്നലെ അവനും………. ബാക്കി ഞാൻ മാത്രം മൂന്നുപേരും അവർ ഒന്നായി എന്നേ മാത്രം പുറന്തള്ളി എനിക്കുള്ള നറുക്ക്…………. നാളെ നാളെ എന്നൊരു സൈക്കിൾ അനൗസ്മെന്റ് വാഹനം തലയിൽ പെരുക്കുന്നു Read on deshabhimani.com

Related News