നഗ്നചിത്രംകാട്ടി ഭീഷണി, പീഡനം; കമ്പത്ത്‌ യുവാവിനെ കൊന്നത്‌ ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന്‌

പ്രകാശ്, വിനോദ് കുമാർ, ഭാര്യ നിത്യ, രമേശ്


കമ്പം > തമിഴ്‌നാട്ടിലെ കമ്പത്ത്‌ യുവാവിനെ കൊന്ന്‌ കനാലിൽ തള്ളിയ സംഭവത്തിൽ ഓട്ടോ ഡ്രൈവറും ഭാര്യയും അറസ്‌റ്റിൽ. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കമ്പം നാട്ടുകാൽ തെരുവിൽ പ്രകാശ് (37) ആണ് കൊല്ലപ്പെട്ടത്. ഓട്ടോ ഡ്രൈവർ വിനോദ് കുമാർ (34), ഭാര്യ നിത്യ (26), മൃതദേഹം ഓട്ടോയിൽ കടത്താൻ സഹായിച്ച വിനോദ് കുമാറിന്റെ സുഹൃത്ത് രമേശ് (31) എന്നിവരാണ് അറസ്റ്റിലായത്.  മുല്ലപ്പെരിയാറിൽ നിന്ന് വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലിൽ തള്ളിയ മൃതദേഹത്തിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്‌. പ്രകാശിന് വിനോദ് കുമാറിൻറെ ഭാര്യ നിത്യയുമായി ബന്ധം ഉണ്ടായിരുന്നു. തൻറെ നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രകാശ് പീഡിപ്പിച്ചിരുന്നതെന്നാണ് നിത്യ പറയുന്നത്. തുടർന്ന്‌ വിനോദ് പ്രകാശിനെ വധിക്കാൻ പദ്ധതി തയാറാക്കി. വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവന്ന്‌ മദ്യം നൽകിയശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ മാസം 21 മുതൽ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് പ്രകാശിൻറെ ഭാര്യ കനിമൊഴി പൊലീസിൽ നൽകിയ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ പ്രകാശ്‌ നിത്യയുമായി ഫോണിൽ നിരന്തരം ഏറെ നേരം സംസാരിച്ചിരുന്നതായി കണ്ടെത്തി. പിടിയിലാകുമെന്ന്‌ ഉറപ്പായതോടെ ഇവർ കീഴടങ്ങുകയായിരുന്നു. Read on deshabhimani.com

Related News