കോവിഡ് വാക്‌സിന്‍ : രണ്ടാംദിനം സ്വീകരിച്ചത് 7891 ആരോഗ്യ പ്രവര്‍ത്തകര്‍ ; ഇതുവരെ സ്വീകരിച്ചത്‌ 16,010 പേര്‍



സ്വന്തം ലേഖകൻ സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവർത്തകർക്ക്‌ വാക്‌സിൻ കുത്തിവച്ചു. 127 കേന്ദ്രത്തിൽ 11,851 പേർക്കാണ് രണ്ടാം ദിവസം വാക്‌സിനേഷൻ ലക്ഷ്യമിട്ടിരുന്നത്. അവരിൽ 66.59 ശതമാനം പേരാണ് വാക്‌സിൻ സ്വീകരിച്ചത്. കോഴിക്കോട് 11 കേന്ദ്രത്തിലും എറണാകുളത്ത്‌ എട്ടു കേന്ദ്രത്തിലും മറ്റ്‌ജില്ലകളിൽ ഒമ്പതുകേന്ദ്രത്തിൽ വീതവുമാണ് വാക്‌സിനേഷൻ നടന്നത്. ചില ചെറിയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവരുടെ വാക്‌സിനേഷൻ പൂർത്തിയായതിനാൽ ജില്ലകളുടെ മേൽനോട്ടത്തിൽ പുതിയ കേന്ദ്രങ്ങൾ സജ്ജമാക്കുന്നതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.  രണ്ടാംദിവസവും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (657) വാക്‌സിൻ സ്വീകരിച്ചത്. ആലപ്പുഴ 530, എറണാകുളം 442, ഇടുക്കി 508, കണ്ണൂർ 643, കാസർകോട്‌ 476, കൊല്ലം 571, കോട്ടയം 500, കോഴിക്കോട് 652, മലപ്പുറം 656, പാലക്കാട് 657, പത്തനംതിട്ട 648, തിരുവനന്തപുരം 527, തൃശൂർ 616, വയനാട് 465 എന്നിങ്ങനെയാണ് രണ്ടാം ദിനം വാക്‌സിൻ സ്വീകരിച്ചവർ. ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഞായറാഴ്ച 57 പേരും വാക്‌സിനെടുത്തിരുന്നു. ഇതോടെ ആകെ 16,010 ആരോഗ്യ പ്രവർത്തകരാണ് കുത്തിവയ്‌പ്‌ എടുത്തത്. ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.   സ്വീകരിച്ചവരിൽ പ്രമുഖർ വാക്‌സിനെ സംബന്ധിച്ചുള്ള ആശങ്കകൾ മാറ്റാനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എസ്എ ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പി എസ് ഇന്ദു, ശിശുരോഗ വിദഗ്‌ധൻ ഡോ. റിയാസ് എന്നിവരും എറണാകുളത്ത് ക്യാൻസർ രോഗ വിദഗ്‌ധൻ ഡോ. വി പി ഗംഗാധരനും രണ്ടാം ദിവസം വാക്‌സിൻ എടുത്തു. Read on deshabhimani.com

Related News