തിരുവനന്തപുരം സി കാറ്റഗറിയിൽ, ജിമ്മുകളും തിയറ്ററുകളും അടച്ചിടും; എട്ട്‌ ജില്ലകൾ ബി കാറ്റഗറിയിൽ



തിരുവനന്തപുരം > കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങള്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം വർധിച്ച്‌ തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായതോടെയാണ്‌ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ്‌ അവലോകനം യോഗം തീരുമാനിച്ചത്‌. സി കാറ്റഗറി ആയതിനാൽ ജില്ലയിൽ സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക പൊതുപരിപാടികള്‍ ഒന്നും അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ. ജിമ്മുകള്‍, സിനിമാ തിയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവ അടച്ചിടും. ബിരുദാനന്തര ബിരുദ തലത്തിലെ ഫൈനല്‍ സെമസ്റ്റര്‍, പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ഒഴികെയുള്ള എല്ലാ ക്ലാസുകളും ഓണ്‍ലൈനിലേക്ക് മാറ്റും. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്‌, ഇടുക്കി, പാലക്കാട്‌, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളെ ബി കാറ്റഗറിയില്‍ ഉൾപ്പെടുത്തി. ഈ ജില്ലകളിൽ പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മതപരമായ ആരാധനകൾ ഓൺലൈനിൽ മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ എ കാറ്റഗറിയിലാണ്. ഈ ജില്ലകളില്‍ പൊതുപരിപാടികള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് പങ്കെടുക്കാം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവായതിനാൽ കാസര്‍കോടും കോഴിക്കോടും ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.   Read on deshabhimani.com

Related News