ഡിസിസി സെക്രട്ടറിയുടെ ക്വാറി പ്രവർത്തിക്കാൻ ആർഎസ്എസ് നേതാവിന് 3കോടി രൂപ കോഴ; വെളിപ്പെടുത്തൽ



കണ്ണൂർ > ഡിസിസി സെക്രട്ടറിയുടെ ക്വാറി പ്രവർത്തിക്കാനായി ആർഎസ്എസ് നേതാവിന് മൂന്നു കോടി രൂപ കോഴ നൽകിയതായി വെളിപ്പെടുത്തൽ. കണ്ണൂർ ഡിസിസി സെകട്ടറിയും ക്വാറി ഉടമയുമായ സി ജ തങ്കച്ചനാണ് ആർഎസ്എസ് നേതാവ് വി ശശിധരന് കോഴ നൽകിയത്. പാനൂരിലെ ആർഎസ്എസ് പ്രവർത്തകൻ പി കെ ചാത്തു ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ കൈരളി ന്യൂസ് പുറത്തുവിട്ടു. ചാത്തുവിന്റെ പാനൂർ ചെണ്ടയാട്ടെ ഭൂമിയിലാണ് തങ്കച്ചന്റെ ക്വാറി. ക്വാറിയുടെ വാടക ഇനത്തിൽ ലഭിക്കേണ്ട മൂന്നു കോടി രൂപ ശശിധരൻ തട്ടിയെടുത്തു എന്നാണ് ചാത്തുവിന്റെ പരാതി. വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ആർഎസ്എസ് നേതാവ് പി പി സുരേഷ് ബാബു ഭീഷണിപ്പെടുത്തിയെന്നും ചാത്തു വെളിപ്പെടുത്തി. സംഭവത്തിൽ ആർഎസ്എസ് സംസ്ഥാന നേതാക്കൾക്കും ചാത്തു പരാതി നൽകിയിട്ടുണ്ട്.  Read on deshabhimani.com

Related News