കൊല്ലാൻ ഹൃദയത്തിൽ ഒറ്റക്കുത്ത് ; കോൺഗ്രസിൽ ആയുധപരിശീലനം



തിരുവനന്തപുരം രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ കോൺഗ്രസ്‌ ക്രിമിനലുകൾക്ക്‌ ഒരേ രീതിയിലുള്ള പരിശീലനം ലഭിക്കുന്നെന്ന സംശയം ബലപ്പെടുന്നു. ഈ അടുത്ത്‌ കോൺഗ്രസ്‌ നടത്തിയ നാലു കൊലപാതകത്തിലും ആക്രമണരീതി സമാനമാണ്‌. വെഞ്ഞാറാമൂട്ടിലെ ഹഖ്‌ മുഹമ്മദ്‌, മിഥിലാജ്‌, കായംകുളത്തെ സിയാദ്‌, ഇടുക്കിയിൽ ധീരജ്‌ എന്നിവരെയെല്ലാം നെഞ്ചിൽ കത്തി കുത്തിയിറക്കിയാണ്‌ കൊന്നത്‌. ഇവരുടെയെല്ലാം മരണത്തിനു കാരണവും നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. സിപിഐ എം അംഗമായ സിയാദിനെ 2020 ആഗസ്‌ത്‌ 18നാണ്‌ കോൺഗ്രസുകാർ കൊലപ്പെടുത്തിയത്‌. കാലിന്‌ കുത്തിവീഴ്‌ത്തി നെഞ്ചിൽ ഹൃദയഭാഗത്ത്‌ കുത്തുകയായിരുന്നു. 2020 ആഗസ്‌ത്‌ 30ന്‌ തിരുവോണത്തലേന്നാണ്‌ വെഞ്ഞാറാമൂട്ടിൽ ഹഖിനെയും മിഥിലാജിനെയും കുത്തിക്കൊലപ്പെടുത്തിയത്‌. വടിവാൾകൊണ്ട്‌ വെട്ടിവീഴ്‌ത്തിയശേഷം ഇരുവരുടെയും നെഞ്ചിൽ കുത്തുകയായിരുന്നു. ഇരുവരുടെയും ഹൃദയം തകർന്നാണ്‌ മരണം. ഇതേ രീതിയിലാണ്‌ ധീരജിനെയും കൊന്നത്‌. ഹൃദയത്തിൽ ആഴത്തിലുള്ള കുത്താണ്‌ മരണകാരണം. ഒപ്പമുണ്ടായിരുന്ന രണ്ടുഎസ്‌എഫ്‌ഐ പ്രവർത്തകരെയും കുത്തിയത്‌ നെഞ്ചിലാണ്‌. ഈ നാലു കൊലപാതകത്തിലും ഇടതു നെഞ്ചിൽ ഹൃദയത്തിന്റെ ഭാഗത്താണ്‌ കുത്ത്‌. അഗ്രം കൂർത്ത കത്തികൊണ്ട്‌ വാരിയെല്ലുകൾക്കിടയിലൂടെ ഹൃദയത്തിൽ നേരിട്ട്‌ പതിക്കുന്ന ഒറ്റക്കുത്തിന്‌ മരണം ഉറപ്പാക്കാനാണിത്‌. ഇത്തരത്തിൽ കുത്താൻ നല്ല പരിശീലനവും അസാമാന്യ മനക്കരുത്തും വേണം. ഇത്‌ വ്യക്തമാക്കുന്നത്‌ സംസ്ഥാനത്താകെ  ‘കത്തി പ്രയോഗ’ത്തിൽ പരീശിലനം നൽകിയതിന്റെ തെളിവാണ്‌. കത്തിയുമായാണ്‌ കോൺഗ്രസ്‌ ക്രിമിനലുകൾ നടക്കുന്നത്‌. ഇത്  പൊലീസ്‌ പരിശോധിക്കുന്നുണ്ട്‌. ധീരജ്‌ വധത്തിലെ പ്രതികൾക്ക്‌ ആയുധപരിശീലനം ലഭിച്ചിരുന്നോ എന്ന്‌ രഹസ്യാന്വേഷണവിഭാഗവും അന്വേഷിക്കുന്നു. കെ സുധാകരൻ കെപിസിസി പ്രസിഡന്റായ ശേഷം ആർഎസ്‌എസിന്‌ സമാനമായ രീതിയിൽ കൊലയാളി സംഘങ്ങളെ വളർത്തുന്നതായി സൂചനയുണ്ട്‌. Read on deshabhimani.com

Related News