നിലപാടുകളുടെ പൊള്ളത്തരത്തെ ചട്ടമ്പിസ്വാമികൾ വേദ പ്രമാണങ്ങൾ കൊണ്ടു തന്നെ പൊളിച്ചെഴുതി: മുഖ്യമന്ത്രി



തിരുവനന്തപുരം > ചൂഷണവും ജാതിക്കോയ്‌മയും ഉൾപ്പെടെ താൻ ജീവിച്ച വ്യവസ്ഥിതിയെ ചോദ്യം ചെയ്‌ത് മാനുഷിക മൂല്യങ്ങൾ പ്രചരിപ്പിക്കാൻ നേതൃത്വം നൽകിയ ആളായിരുന്നു ചട്ടമ്പിസ്വാമികൾ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ പരിഷ്‌കർത്താവും 'നവോത്ഥാന നായകനുമായ ചട്ടമ്പി സ്വാമികളുടെ 167 ആം ജയന്തി ആണ് ഇന്ന്. ശൂദ്രനും സ്ത്രീയും വേദം പഠിക്കാൻ പാടില്ലെന്ന നിലപാടുകളുടെ പൊള്ളത്തരത്തെ വേദ പ്രമാണങ്ങൾ കൊണ്ടു തന്നെ പൊളിച്ചെഴുതി അറിവു നേടാനുള്ള അവകാശം എല്ലാ മനുഷ്യർക്കും ഉണ്ടെന്ന് ചട്ടമ്പി സ്വാമികൾ ഉറക്കെ വിളിച്ചു പറഞ്ഞു. നവോത്ഥാന കേരളത്തിലേക്കുള്ള ചുവടുവെപ്പിൽ ഈ നിലപാടുകളും വാക്കുകളും പ്രധാനമാണ്.സമൂഹത്തിൽ വേർതിരിവുകൾ ഉണ്ടാക്കാനുള്ള പരിശ്രമം നടക്കുന്ന ഈ കാലത്ത് ചട്ടമ്പിസ്വാമികളുടെ വാക്കുകളും ഓർമ്മകളും എന്നും നില നിർത്താനാവണം ‐ മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News