ലെയ്‌സ് നൽകാത്തതിന്‌ കൊല്ലത്ത് 19കാരനെ ക്രൂരമായി മർദിച്ച് മദ്യപസംഘം



കൊല്ലം> ലെയ്‌സ് നൽകാത്തതിന്‌ മദ്യപസംഘം പത്തൊമ്പതുകാരനെ ക്രൂരമായി മർദിച്ചു. കളരിവാതുക്കൽ അമ്പലത്തിനു സമീപം മോഹന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണന്റെ മകൻ നീലകണ്ഠനാണ്  മർദനമേറ്റത്. ലെയ്സ് കൊടുക്കാത്തതിനാണ് മർദിച്ചതെന്ന് നീലകണ്ഠൻ പറഞ്ഞു. മർദന ദൃശ്യം  ഫോണിൽ പകർത്തിയ സുഹൃത്ത് അനന്തുവിനും മർദനമേറ്റു. നീലകണ്ഠനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രദേശത്തെ ബിജെപി അനുഭാവികളായ കണ്ടാലറിയാവുന്ന  അഞ്ചുപേർക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു.  ഇരവിപുരം ഫിലിപ് മുക്ക് ഇടക്കുന്നം വയലിൽ ചൊവ്വ വൈകിട്ട് നാലോടെയാണ് സംഭവം. സുഹൃത്ത് അനന്തുവിനൊപ്പം ലെയ്സ് കഴിച്ചുകൊണ്ട് പോകുന്നതിനിടെ  മദ്യപിക്കുകയായിരുന്ന സംഘം ലെയ്സ് ചോദിച്ചു. തരില്ലാന്നു പറഞ്ഞതോടെ കൂട്ടംചേർന്ന് മർദിക്കുകയായിരുന്നു. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും നീലകണ്ഠൻ പറ‍ഞ്ഞു.   Read on deshabhimani.com

Related News