സ്വപ്‌നയെ കാണാൻ അനിൽ നമ്പ്യാർ എത്തിയതിൽ ദുരൂഹത



പാലക്കാട്‌> സ്വർണ കള്ളക്കടത്തുകേസിലെ പ്രതി  സ്വപ്‌ന സുരേഷിനേയും പി എസ്‌ സരിത്തിനെയും പാലക്കാട്ടെ ഓഫീസിൽ ജനം ടി വി ഉന്നതൻ അനിൽ നമ്പ്യാർ സന്ദർശിച്ചതിൽ ദുരൂഹത. ശനി വൈകിട്ടാണ്‌ സ്വപ്‌നയുടെ അഭിമുഖം എടുക്കാനെന്ന വ്യാജേന അനിൽ നമ്പ്യാർ പാലക്കാട്ടെ എച്ച്‌ആർഡിഎസ്‌ ഓഫീസിൽ എത്തിയത്‌. അന്ന്‌ വൈകിട്ടാണ്‌ മാധ്യമങ്ങൾക്കുമുന്നിൽ സ്വപ്‌ന കുഴഞ്ഞുവീണത്‌. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന്‌ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ അനിൽ നമ്പ്യാരും ആരോപണവിധേയനായിരുന്നു. സ്വർണം പിടിച്ചയുടൻ സ്വപ്‌നയെ വിളിച്ചതും കേന്ദ്രമന്ത്രി വി മുരളീധരന്റെ അടുപ്പക്കാരനായ ഇയാളാണ്‌. അനിലിനെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്‌തിരുന്നു.  അനിൽ വന്നതിനു ശേഷമാണ്‌ കെ ടി ജലീൽ എംഎൽഎക്കെതിരായ രഹസ്യമൊഴി പുറത്തുവിടുമെന്ന്‌ സ്വപ്‌ന പറഞ്ഞത്‌. ഇത്തരം ദുരൂഹസന്ദർശനം മറച്ചുവയ്‌ക്കാനാണ്‌ സംസ്ഥാന പൊലീസ്‌ സുരക്ഷ വേണ്ടെന്ന്‌ സ്വപ്‌ന പറഞ്ഞതെന്നും സംശയിക്കുന്നു. Read on deshabhimani.com

Related News