ലക്ഷ്യം ആർഎസ്‌എസ്‌ റിക്രൂട്ട്‌മെന്റ്‌: അഗ്നിപഥിനായി കേരളത്തിലും ബിജെപി ക്യാമ്പയിൻ



തിരുവനന്തപുരം> അഗ്നിപഥ്‌ പദ്ധതി സംഘപരിവാറുകാരെ സൈന്യത്തിലേക്ക്‌ റിക്രൂട്ട്‌ചെയ്യാനാണെന്ന ആക്ഷേപം ശരിവച്ച്‌ സംസ്ഥാനത്തും ആർഎസ്‌എസ്‌–-ബിജെപി ക്യാമ്പയിൻ.  പദ്ധതി സംബന്ധിച്ച ശിൽപ്പശാലകളും രജിസ്‌ട്രേഷൻ ക്യാമ്പുകളും ബിജെപിയും ആർഎസ്‌എസും സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു തുടങ്ങി. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലടക്കം പാർടി ഓഫീസുകളിലും സ്ഥാപനങ്ങളിലുമാണ്‌ പരിപാടികൾ സംഘടിപ്പിക്കുന്നത്‌. ആർഎസ്‌എസുകാർക്കായി പ്രത്യേക പരിശീലനങ്ങളും ആരംഭിച്ചിട്ടുണ്ട്‌. പദ്ധതിയുടെ യഥാർഥ വശങ്ങൾ ഒളിപ്പിച്ച്‌ വ്യാജ പ്രചാരണങ്ങളും വാഗ്‌ദാനങ്ങളും നൽകുന്നു. നാലു വർഷത്തെ സേവനത്തിനുശേഷം തുടർജോലി ഉറപ്പുനൽകുമെന്നാണ്‌ ഒരു വാഗ്‌ദാനം. ചങ്ങനാശേരിയിലും കോഴിക്കോട്ടും ബിജെപി കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന രജിസ്‌ട്രേഷൻ ക്യാമ്പിന്റെ നോട്ടീസുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. അഗ്നിവീറിന്‌ ബിജെപി ആർഎസ്‌എസ്‌ ഓഫീസുകളിൽ ജോലി നൽകുമെന്ന്‌ മുതിർന്ന നേതാവ്‌ പ്രഖ്യാപിച്ചിരുന്നു. ബിജെപിയുമായി അടുപ്പമുള്ള വ്യവസായ ഉടമകളും ജോലി വാഗ്‌ദാനം ചെയ്‌തിരുന്നു. Read on deshabhimani.com

Related News