ദിലീപിന്റെ മുൻകൂർ ജാമ്യഹർജി വെള്ളിയാഴ്‌ചയിലേക്ക്‌ മാറ്റി ; അതുവരെ അറസ്‌റ്റില്ല



കൊച്ചി > നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ  മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ഹൈക്കോടതി വെള്ളിയാഴ്‌‌ച‌ത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജികൾ മാറ്റിയത്. ദിലീപ്, സഹോദരൻ ശിവകുമാർ, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ അറസ്റ്റ് വിലക്ക് വെള്ളിയാഴ്‌ച വരെ തുടരും. കേസിലെ ആറാം പ്രതിയും ‘വിഐപി’ എന്ന് സംശയിക്കുന്നയാളുമായ ആലുവ സ്വദേശി ശരതിന്റെ ഹർജിയും ജസ്റ്റിസ് ഗോപിനാഥ് വെള്ളിയഴ്‌ചത്തേക്ക് മാറ്റി. അതുവരെ പ്രതിയെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മൊഴിയും മറ്റ് രേഖകളും മുദ്രവച്ച കവറിൽ പ്രോസിക്യൂഷൻ ഹാജരാക്കും. Read on deshabhimani.com

Related News