പെരിയയിൽ കാറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വൈശാഖ്, അപകടത്തിൽപ്പെട്ട കാറും ബസും


പെരിയ> ദേശീയപാതയിൽ പെരിയയിൽ കാറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരിയ നടുവോട്ടുപ്പാറയിലെ വൈശാഖ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പുല്ലൂർ തടത്തിലെ കരുണാകരന്റെ മകൾ ആരതിയെ (21) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. വ്യാഴം വൈകിട്ട് 5.45നാണ് അപകടം. ബസ് യാത്രക്കാരായ പത്തോളം പേർക്കും പരിക്കുണ്ട്. കാസർകോട് ഗവ കോളേജ് മൂന്നാം വർഷ ബിഎസ്‍സി സുവോളജി വിദ്യാർത്ഥിനിയാണ് ആരതി. ബസ് യാത്രക്കാരായ പുളിക്കാലിലെ കെ പി കുഞ്ഞിക്കണ്ണൻ (65), ഐശ്വര്യ മുത്തനടുക്കം (19), വിജിന പെരിയ (25), ശ്രീവിദ്യ തണ്ണോട്ട്(37), മാധവി തുമ്പക്കുന്ന്(60), ജിതിൻ (21) എന്നിവരാണ് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ചികിത്സ തേടിയത്. മൂന്നാം കടവിലേക്ക് പോകുന്ന സർവ ബസും പുല്ലൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. മരണപ്പെട്ട വൈശാഖ് പെരിയയിൽ ഇന്റർലോക്ക് സ്ഥാപനം നടത്തി വരികയായിരുന്നു. ചാലിങ്കാലിൽ സ്വന്തമായി ടയർ റിസോളിങ് സ്ഥാപനം തുടങ്ങാനിരിക്കെയാണ് വൈശാഖിനെ മരണം തട്ടിയെടുത്തത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ മോർച്ചറിയിൽ. പരേതതരായ സദാനന്ദൻ - അമ്മിണി എന്നിവരുടെ മകനാണ് വൈശാഖ്. സഹോദരങ്ങൾ: മധു, ശാലിനി, സുധീഷ്, അശ്വതി, കാർത്തിക്.   Read on deshabhimani.com

Related News