നടക്കാനിറങ്ങിയ 2 സ്ത്രീകൾ 
കാറിടിച്ച് മരിച്ചു



കോലഞ്ചേരി എറണാകുളം കിഴക്കമ്പലത്ത്‌ രോഗിയുമായി ആശുപത്രിയിലേക്ക് പോയ കാർ പ്രഭാത സവാരിക്കാർക്കിടയിലേക്ക് പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ആശുപത്രിയിലെത്തിച്ച രോഗി പിന്നീട്‌ ഹൃദയാഘാതംമൂലം മരിച്ചു. പ്രഭാത സവാരിക്കിറങ്ങിയ കിഴക്കമ്പലം മാളേക്കമോളം ഞെമ്മാടിഞ്ഞാൽ കോരങ്ങാട്ടിൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സുബൈദ (49), പൊയ്യയിൽ യൂസഫിന്റെ ഭാര്യ നസീമ (48), കാറിലുണ്ടായിരുന്ന പുക്കാട്ടുപടി വിചിത്ര ഭവനിൽ ലാൽജിയുടെ ഭാര്യ ഡോ. സ്വപ്ന (50) എന്നിവരാണ് മരിച്ചത്. സാജിത സമദ്, ബീവി കുഞ്ഞുമുഹമ്മദ് എന്നിവർ പരിക്കുകളോടെ എറണാകുളം മെഡിക്കൽട്രസ്റ്റ് ആശുപത്രിയിലാണ്. ശനി രാവിലെ 5.45ന്‌ കിഴക്കമ്പലത്ത്‌ പഴങ്ങനാട് ഷാപ്പുംപടിക്ക് സമീപമാണ് അപകടം. പുക്കാട്ടുപടിയിൽനിന്ന്‌ പഴങ്ങനാട് ആശുപത്രിയിലേക്ക് വരികയായിരുന്നു ഡോ. സ്വപ്നയും ലാൽജിയും. ഷാപ്പുംപടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ പ്രഭാതസവാരിക്കാരെ ഇടിച്ചശേഷംനിർത്താതെ പോയി. ഡോ. സ്വപ്നയെ ആശുപത്രിയിലെത്തിച്ചശേഷം അപകടവിവരം അറിയിച്ച് ആശുപത്രിയിൽനിന്ന്‌ ആംബുലൻസ് അയക്കുകയായിരുന്നു. സുബൈദ അപകടസ്ഥലത്ത് മരിച്ചു. സുൽഫത്ത്, ഫാത്തിമ, അസ്ലം എന്നിവരാണ് സുബൈദയുടെ മക്കൾ. മരുമകൻ: റിയാസ്. മുഹമ്മദ് ഷാഹിർ, ഫാത്തിമ ഷഹന, മുഹമ്മദ് സാദത്ത് എന്നിവരാണ് നസീമയുടെ മക്കൾ. സുബൈദയുടെയും നസീമയുടെയും മൃതദേഹം കബറടക്കി. ലാൽ കൃഷ്ണ, മാളവിക എന്നിവരാണ് സ്വപ്നയുടെ മക്കൾ. സംസ്കാരം ഞായറാഴ്‌ച. Read on deshabhimani.com

Related News