എ വി റസൽ സിപിഐ എം കോട്ടയം ജില്ലാസെക്രട്ടറി



സ. വി ആർ ഭാസ്‌ക്കരൻ നഗർ (കോട്ടയം മാമ്മൻ മാപ്പിള ഹാൾ)> സിപിഐ എം കോട്ടയം ജില്ലാ  സമ്മേളനം  സെക്രട്ടറിയായി  എ വി റസലി(60)നെ വീണ്ടും തെരഞ്ഞെടുത്തു.  ജില്ലാസെക്രട്ടറിയിരുന്ന വി എൻ വാസവൻ കഴിഞ്ഞ  ലോക്‌സഭാ തെരഞ്ഞെടുപ്പിലും  പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോൾ റസൽ രണ്ടു തവണ ജില്ലാസെക്രട്ടറിയുടെ  ചുമതലയിലെത്തിയിരുന്നു.  വി എൻ വാസവൻ നിയമസഭാംഗമായതോടെ   കഴിഞ്ഞ മാർച്ചിൽ ജില്ലാ സെക്രട്ടറിയായി  തെരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐ സംസ്ഥാന  വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. നിരവധി യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ്‌  എ വി റസൽ  സിപിഐ എം അമരത്തേക്കെത്തിയത്‌. ചേർത്തല എസ് എൻ കോളേജിലെ പഠനശേഷം യുവജന രംഗത്തെത്തി. യുവജന എൺപതുകളിലെ അതിതീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയിൽ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981 ൽ പാർടി അംഗമായി. 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വർഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വർഷമായി ജില്ലാ കമ്മിറ്റിയിലുമുണ്ട്. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടർന്നുള്ള പ്രക്ഷോഭങ്ങൾ നയിച്ച് നിരവധി പൊലീസ് മർദനത്തിന്  ഇരയായി . എ കെ ആൻറണി മുഖ്യമന്ത്രിയായിരിക്കെ മുത്തങ്ങ സംഭവത്തെ തുടർന്നുള്ള പ്രതിഷേധം നയിച്ചും പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കെ ടി വി പുരം സെമിത്തേരി വിഷയത്തിൽ ഉജ്ജ്വലമായ യുവജന മുന്നേറ്റത്തിന് നേതൃത്വം  നൽകി. ന്യൂനപക്ഷങ്ങൾക്കെതിരെ വടക്കേ ഇന്ത്യയിൽ നടന്ന കലാപത്തിൽ ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും ചുട്ടുകൊന്ന തിനെതിരെയുമുള്ള യുവജന പ്രതിഷേധ ഭാഗമായി ഏറ്റെടുത്ത സ്നേഹ ജ്വാലയുടെ കോട്ടയത്തെ സംഘാടകനായി. 98 ൽ കോട്ടയത്ത് നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൻ്റെയും സംഘാടകനായി. മികച്ച ട്രേഡ്‌യൂണിയൻ നേതാവായും കഴിഞ്ഞ പതിറ്റാണ്ടിൽ ശ്രദ്ധേയനായി. സിഐടിയു ജില്ലാ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ ജില്ലാ നേതൃത്വത്തിൽ സംഘാടകനായി. അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്. സിപിഐ എം ജില്ലാസെക്രട്ടറിയിരുന്ന വി എൻ വാസവൻ കഴിഞ്ഞ  ലോക്‌സഭാ തെരഞ്ഞെടുപ്പിലും  പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോൾ രണ്ടു തവണ ജില്ലാസെക്രട്ടറിയുടെ  ചുമതലയിലെത്തി.  വി എൻ വാസവൻ നിയമസഭാംഗമായതോടെ   കഴിഞ്ഞ മാർച്ചിൽ ജില്ലാ സെക്രട്ടറിയായി  തെരഞ്ഞെടുത്തു. യുവജന നേതാവായിരിക്കെ 2006 ൽ ചങ്ങനാശ്ശേരിയിൽ നിന്ന്  നിയമസഭയിലേക്ക്  മത്സരിച്ചിരുന്നു. 2000 - 05 ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു ). ചങ്ങനാശ്ശേരി അർബൻ ബാങ്ക് പ്രസിഡൻ്റാണ്. ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടിൽ എ കെ വാസപ്പൻ്റെയും  പി ശ്യാമയുടെയും മകനാണ്. സി പി ഐ എം അംഗമായ ബിന്ദു വാണ് ഭാര്യ. ഏക മകൾ ചാരുലത. മരുമകൻ: അലൻ ദേവ്.   Read on deshabhimani.com

Related News