സുധാകരന്റെ കീശയിൽ കരുണാകരനെ വിറ്റ കാശ്‌: ഡിവൈഎഫ്‌ഐ



തിരുവനന്തപുരം കരുണാകരനെ വിറ്റ കാശാണ്‌ കെ സുധാകരന്റെ കീശയിലെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെ കരുണാകരൻ പഠിച്ച കണ്ണൂർ രാജാസ്‌ ഹയർ സെക്കൻഡറി സ്കൂൾ ഏറ്റെടുക്കാനായി സമാഹരിച്ച 16 കോടി എന്ത്‌ ചെയ്‌തെന്ന്‌ സുധാകരൻ വ്യക്തമാക്കണം. ആ പണം എവിടെയും ഉപയോഗിച്ച് കണ്ടില്ല. കരുണാകരനുവേണ്ടി പിരിച്ച പണം സുധാകരന്റെ കീശയിലാണ്. ഇന്ന് ആ കീശയിലാണ് കെ മുരളീധരൻ. കരുണാകരൻ മുന്നറിയിപ്പ് നൽകിയ കോടാലിയാണ് മുരളീധരൻ പിടിക്കുന്നത്.   ജനാധിപത്യ വിശ്വാസികളായ യുവതീ യുവാക്കൾ കോൺഗ്രസിൽനിന്ന്‌ പുറത്തുവരും. ജെൻഡർ പൊളിറ്റിക്‌സ്‌ എന്തെന്ന്‌ അറിയാത്ത അപരിഷ്‌കൃതനാണ്‌ കെ സുധാകരൻ. സിപിഐ എം സംസ്ഥാന സെക്രട്ടറിക്ക് അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ആർഎസ്‌എസിന്റെ അജൻഡ വേവുന്ന അടുപ്പല്ല കേരളമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌, ട്രഷറർ എസ്‌ കെ സജീഷ്‌, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി കെ സനോജ്‌ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News