അവർക്ക് മീൻമണത്തിൽ ജീവിക്കുകയല്ലാതെ വഴിയില്ല തരൂർ; ഈ മേൽജാതിബോധമുള്ള പ്രസ്താവനയിലൂടെ അവരെ അപമാനിക്കുകയാണ്



ശശി തരൂരിന് മീൻമണം ഓക്കാനമുണ്ടാക്കുമത്രെ! അദ്ദേഹം തന്നെയാണത് പറയുന്നത്. ഈ ഫോട്ടോയും ഈ വാക്കുകളും ട്വീറ്റ് ചെയ്തതദ്ദേഹം തന്നെയാണ്. "Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!. റുബിൻ ഡിക്രൂസിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌. ശശി തരൂരിന് മീൻമണം ഓക്കാനമുണ്ടാക്കുമത്രെ! അദ്ദേഹം തന്നെയാണത് പറയുന്നത്. ഈ ഫോട്ടോയും ഈ വാക്കുകളും ട്വീറ്റ് ചെയ്തതദ്ദേഹം തന്നെയാണ്. "Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!. squeamish എന്നു പറഞ്ഞാൽ ഓക്കാനമുണ്ടാക്കുന്നത് എന്നാണർത്ഥം. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും മീൻകഴിക്കുന്നവരാണ്. മീൻമണം ഓക്കാനമുണ്ടാക്കുന്ന വരേണ്യരല്ല അവരൊന്നും. തരൂരിന്റെ നിയോജകമണ്ഡലത്തിലെ വലിയൊരു പങ്ക് ജനങ്ങൾ മീൻ പിടിച്ചു ജീവിക്കുന്നവരാണ്. അവർക്ക് മീൻമണത്തിൽ ജീവിക്കുകയല്ലാതെ വഴിയില്ല. ഈ മേൽജാതിബോധമുള്ള പ്രസ്താവനയിലൂടെ തരൂർ അവരെ അപമാനിക്കുകയാണ്. മീൻനാറ്റം ഓക്കാനമുണ്ടാക്കും എന്ന പ്രസ്താവന വ്യക്തിപരമായ അഭിരുചിയേയോ ശീലത്തെയോ അല്ല സൂചിപ്പിക്കുന്നത്. മഹാഭാരതകാലത്തേ ഈ വാക്കുകൾക്ക് ജാതിബന്ധമുണ്ട്. മുക്കുവത്തികളെ മത്സ്യഗന്ധി എന്നു വിളിച്ചാണ് കീഴെ നിറുത്തിയിരുന്നത്. വ്യാസൻറെ ജനനകഥ എല്ലാവർക്കും അറിയാമല്ലോ. പരാശര മുനി സത്യവതിയെ പ്രാപിച്ച് വേദവ്യാസന് ജനനം നല്കുമ്പോഴും ഓക്കാനമുണ്ടായിരുന്നു. മീൻ മണം പ്രശ്നമായിരുന്നു. പക്ഷേ, പ്രാപിക്കുന്നതിനും കുഞ്ഞിനെ ജനിപ്പിക്കുന്നതിനും അത് തടസ്സമായില്ല. തിരുവനന്തപുരത്തെക്കുറിച്ച് വർണിക്കുന്ന ഏറ്റവും പഴയ പുസ്തകമായ അനന്തപുരവർണനത്തിലും ചന്തയിലിരിക്കുന്ന മുക്കുവത്തിയെക്കുറിച്ച് ശശി തരൂർ കാണുന്ന അതേ മട്ടിൽ തന്നെയാണ് കാണുന്നത്. തിരുവനന്തപുരത്തെ നഗരവാസികൾ ഈ മീൻനാറ്റക്കാരെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചാണ് സജിത എഴുതിയ മത്സ്യഗന്ധി എന്ന നാടകം. ഇത് പുതിയൊരു കാര്യമല്ല എന്നു പറയാനാണിതൊക്കെ ഓർത്തെടുത്തത്. മീൻമണം കൊണ്ട് തനിക്ക് ഓക്കാനം ഉണ്ടാകുമെന്ന് ശശി തരൂർ പറഞ്ഞിട്ട് പോയാലെന്താ എന്നു കരുതുന്നവരുണ്ടാകും. പക്ഷേ, ഈ സവർണബോധമാണ് മുക്കുവത്തികളെ കീഴെയുള്ളവരായി കാണാൻ നഗരവാസികളെ പ്രേരിപ്പിക്കുന്നത്. അവർ നാറുന്ന മോശക്കാരാണെന്ന് വിചാരിപ്പിക്കുന്നത്. മീൻ നാറ്റത്തിലുള്ള താഴ്ന്നവരെന്ന അവസ്ഥയാണ് അവരെ ആക്രമിക്കാം എന്ന ബോധം നഗരവാസികൾക്കുണ്ടാക്കുന്നത്. അതുകൊണ്ടാണ് കുറച്ചു വർഷം മുമ്പ് പ്രശാന്ത് നഗറിൽ മീൻ വിറ്റിരുന്ന സ്ത്രീകളെ അവിടത്തെ ചില ഗുണ്ടകൾ ചേർന്ന് പിടിച്ചു വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തത്. ശശി തരൂരിൻറെ മേൽജാതിബോധത്തോടെയുള്ള, മുക്കുവരെ അപമാനിക്കുന്ന പ്രസ്താവന മുക്കുവർക്കെതിരായ സമൂഹബോധത്തിന് നീതീകരണമാവും എന്നതിനാലാണ് ശശി തരൂരിൻറെ പ്രസ്താവന അപകടകരമാവുന്നത്. ശശി തരൂർ ഈ പ്രസ്താവന പിൻവലിക്കണം എന്നഭ്യർത്ഥിക്കുന്നു.   Read on deshabhimani.com

Related News