സംഘി സീക്രട്ട് ഗ്രൂപ്പ്: മതങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുന്നവരോട് സന്ധിയില്ല- ഞെരളത്ത് ഹരിഗോവിന്ദന്‍



കൊച്ചി > ലൌ ജിഹാദ് ഹെല്‍പ്പ് ഡസ്ക് എന്ന പേരില്‍ സംഘപരിവാര്‍ മെസഞ്ചറില്‍ സൃഷ്ടിച്ച സീക്രട്ട് ഗ്രൂപ്പുമായി ഒരു ബന്ധവുമില്ലെന്ന് സോപാന ഗായകന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ വ്യക്തമാക്കി. ' ജാതിമതങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുന്നോരെ എനിക്കു  വെറുപ്പാണ്.....അവരുമായി യാതൊരു സന്ധിയുമില്ല...എന്നിലെ കമ്യൂണിസ്റ്റ് അനുഭാവിയോട് കേരളത്തിലെ ഭൂരിപക്ഷ കമ്യൂണിസ്റ്റുകള്‍ക്കും വലിയ സ്നേഹമുണ്ട്..അതില്‍ വിളറിപിടിച്ചവരാകാം ദുഷ്പ്രചരത്തിനു പിന്നില്‍'- ദേശാഭിമാനി ഓണ്‍ലൈനിന് നല്‍കിയ പ്രതികരണത്തില്‍ ഹരിഗോവിന്ദന്‍ പറഞ്ഞു. പ്രതികരണത്തില്‍ നിന്ന് എന്റെ പ്രതികരണം അറിയാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്കെല്ലാം ഞാന്‍ വിവരം നല്‍കിയിട്ടുണ്ട്.. എന്റെ അനുവാദംകൂടാതെയാണ് എന്നെയുള്‍പ്പെടെ പലരെയും ആ ഗ്രൂപ്പില്‍ ചേര്‍ത്തിട്ടുള്ളത്. അതിന്റെ അഡ്മിന്‍ അടിയന്തിരമായി എന്നെ contact ചെയ്യാന്‍ ആവശ്യപ്പെട്ട് ഞാന്‍ എന്റെ ഫോണ്‍ നമ്പര്‍ അതില്‍ നല്‍കിയിരുന്നു. ഇന്നലെ ആ ഗ്രൂപ്പ് കാണാനുമില്ല !!! ഈവക പണികളല്ല എന്റെ ജീവിതലക്ഷ്യം. ജാതിമതങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുന്നോരെ എനിക്കു വെറുപ്പാണ്.....അവരുമായി യാതൊരു സന്ധിയുമില്ല...എന്നിലെ കമ്യൂണിസ്റ്റ് അനുഭാവിയോട് കേരളത്തിലെ ഭൂരിപക്ഷ കമ്യൂണിസ്റ്റുകള്‍ക്കും വലിയ സ്നേഹമുണ്ട്..അതില്‍ വിളറിപിടിച്ചവരാകാം ദുഷ്പ്രചരത്തിനു പിന്നില്‍.. ഞാന്‍ സിപിഐ എം പ്രവര്‍ത്തകനോ പ്രചാരകനോ അല്ല..പക്ഷെ അവരുള്‍പ്പെടെ ഏതൊരു വ്യക്തിയും സംഘവും കമ്യൂണിസമെന്ന ഋഷിമാനസതുല്യമായ മാനവീക പ്രവര്‍ത്തനം നടത്തിയാലും അതിനെ പിന്തുണച്ചു കൂടെ നില്‍ക്കും... Read on deshabhimani.com

Related News