‘‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെ മോദിയും റാവത്തും’’ സന്ദീപ് വചസ്പതിയുടെ പോസ്‌റ്റിന് പൊങ്കാല
കൊച്ചി> ‘‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയായിരുന്നു നരേന്ദ്രമോദിയും ബിപിൻ റാവത്തു’’മെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്‌പതി. ഹെലികോപ്റ്റര്‍ തകർന്ന് കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് ആദരാജ്ഞലി അര്‍പ്പിച്ച് സന്ദീപ് വചസ്പതി ഇട്ട പോസ്‌റ്റിലാണ് മോദി കൊല്ലുന്ന രാജാവാണെന്നും അതിന് യോജിച്ച തിന്നുന്ന മന്ത്രിമാരാണ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ബിപിൻ റാവത്തുമെന്ന് എഴുതിയിട്ടുള്ളത്. ’കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയായിരുന്നു നരേന്ദ്രമോദിയും അജിത് ഡോവലും ബിപിൻ റാവത്തും. സർജിക്കൽ സ്‌ട്രൈക്ക് അടക്കമുള്ള തിരിച്ചടികൾ ഭാരതത്തിന് പരിചയപ്പെടുത്തിയ സൈന്യാധിപന്റെ മരണത്തിൽ ജിഹാദികൾ ആഘോഷിക്കുന്നതിൽ തെറ്റ് പറയാൻ സാധ്യമല്ല’ന്നാണ് പോസ്‌റ്റിൽ പറയുന്നത്. പോസ്റ്റിന് താഴെ നിരവധിപേരാണ് ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്തുവന്നത്. അപ്പോൾ തനിക്കും മനസ്സിലായി രായാവ് നാട്ടുകാരെ കൊല്ലുകയാണെന്ന് , സന്തോഷം . ജീക്ക് ബുദ്ധി കുറച്ചു വളരാൻ തുടങ്ങി അല്ലേ വ്യക്തമായി പറഞ്ഞു ‘ജീ’,‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി ‘ (അതായത് നമ്മുടെ രായാവ് നാട്ടുകാരെ കൊല്ലുകയാണ് എന്ന് ജീ ക്കും അറിയാം) ജീ യുടെ ഈ ധൈര്യം സമ്മതിച്ചിരിക്കുന്നു, എന്നായിരുന്നു ഒരു കമന്റ്. ‘‘നല്ല പ്രയോഗം. താന്‍ ശരിക്കും സംഘത്തെ നാറ്റിക്കാന്‍ തന്നെ ഇറങ്ങിയതാണോടെ ? അനുശോചനക്കുറിപ്പ് എഴുതാന്‍ പോലുമുള്ള സാമാന്യ വിവരമില്ലാ എങ്കില്‍ അടങ്ങിയിരിക്കണം മിസ്റ്റര്‍ … ഇത് ചുമ്മാ സംഘത്തിന് ചീത്തപ്പേരുണ്ടാക്കാന്‍’’, എന്നാണ് മറ്റൊരു കമന്റ്. ‘കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രി ആണ് അജിത് ദോവല്‍, സമ്മതിച്ചു. സൈന്യാധിപന്‍ ബിപിന്‍ റാവത്തിനെ അതില്‍ ചേര്‍ക്കരുത്’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ രാജ്യത്തിന്റെ പ്രധാന സേവകനെ ഇകഴ്ത്തിയ ഇവനെ പോലെയുള്ളവരെ രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്യണം എന്നാണ് മറ്റൊരു കമന്റ്. ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പ്രയോഗം കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് രാജ്യത്തിന്റെ വീരപുത്രനെ അപമാനിക്കുന്ന വാചകങ്ങള്‍ തിരുത്തുക. പട്ടാളം ഇന്ത്യയുടെതാണ് സംഘികളുടെതല്ല.’ ‘കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി” എന്ന്..അപ്പോള്‍ എന്താണു നടക്കുന്നത് എന്ന് സംഘികള്‍ക്കും ബോധ്യമുണ്ട് ‘രാജാവിനെ കുറിച്ച് എന്ത് വേണേലും പറഞ്ഞോളു..എന്നാല്‍ കൊല്ലപ്പെട്ട ഒരു മഹാ സൈന്യാധിപനെ വിവരക്കേട് എഴുതി വെച്ച് അപമാനിക്കരുത്. ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കുറെ കൂടി മാന്യമായ വാക്കുകള്‍ ഉപയോഗിക്കുക’. ‘പൊട്ടന്‍ സംഘി ആണേലും മോദിയുടെ ഭരണത്തില്‍ ഇന്ത്യ നേരിട്ട തിരിച്ചടിയെ പറ്റി നല്ല ബോധ്യമുണ്ട്’. എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. Read on deshabhimani.com