ഗൊദാർദിനും ജോൺപോളിനും ചലച്ചിത്രമേളയിൽ ആദരം



തിരുവനന്തപുരം > അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാർദ്, ജാപ്പനീസ് സംവിധായകൻ മസഹിറോ കൊബായാ ഷി, മലയാളികളായ ജോൺപോൾ, ടി പി രാജീവൻ തുടങ്ങിയ അതുല്യ പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്രമേള ആദരമർപ്പിക്കും. മലയാളികളുടെ പ്രിയതാരമായിരുന്ന പ്രതാപ് പോത്തൻ, നിർമ്മാതാവ് അറ്റ്ലസ് രാമചന്ദ്രൻ ,സംവിധായകൻ  ജി. എസ് പണിക്കർ, ഛായാഗ്രാഹകൻ പപ്പു എന്നിവർ ഉൾപ്പടെ എട്ടു ചലച്ചിത്ര പ്രവർത്തകരുടെ സ്‌മരണയ്ക്കായ് എട്ടു ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഹോളിവുഡ് സിനിമകളിലെ പ്രചോദനം ഉൾക്കൊണ്ട് രണ്ടു ചെറുപ്പക്കാർ നടത്തുന്ന കവർച്ച പ്രമേയമാക്കിയ ഗൊദാർദ് ചിത്രം ബാൻഡ് ഓഫ് ഔട്ട്സൈഡേഴ്സ് ,മസഹിറോ കൊബായാഷി ചിത്രം ലിയർ ഓൺ ദി ഷോർ പ്രതാപ് പോത്തൻ അഭിനയിച്ച കാഫിർ ,അറ്റ്ലസ് രാമചന്ദ്രൻ നിർമ്മിച്ച ഭരതൻ ചിത്രം വൈശാലി, ജോൺപോൾ ആദ്യമായി തിരക്കഥയെഴുതിയ ചാമരം,പപ്പു ഛായാ ഗ്രാഹകനായ രാജീവ് രവിചിത്രം ഞാൻ  സ്റ്റീവ് ലോപ്പസ്‌ ,ജി. എസ് പണിക്കർ ഒരുക്കിയ ഏകാകിനി എന്നീ ചിത്രങ്ങളാണ് മേളയിൽ  പ്രദർശിപ്പിക്കുന്നത്. കഥാകൃത്തായ ടി പി രാജീവന്റെ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതത്തിന്റെ കഥ എന്ന ചിത്രവും  ഹോമേജ് വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. Read on deshabhimani.com

Related News